കൊല്ലത്ത് യുവാവിനെ കുത്തി വീഴ്ത്തിയ കേസിൽ 2 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; അനാശാസ്യത്തിൽ ഏർപ്പെടുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

0



കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി. ലിങ്ക് റോഡിൽ വച്ച് രാഹുൽ എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കൂട്ടുപ്രതികളായ 2 പേരെ പോലീസ് പിടികൂടി. മുണ്ടക്കൽ തെക്കേവിള പെരുമ്പള്ളിത്തൊടിയിൽ വീട്ടിൽ ഇർവിൻ പെരേരയുടെ മകൻ 33 വയസ്സുകാരനായ ബിപിൻ പെരേര, 
പരവൂർ കോങ്ങാൽ വയലിൽ പുത്തൻവീട്ടിൽ പരമേശ്വരൻ മകൻ 51 വയസ്സുള്ള സന്തോഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പരവൂർ കൂനയിൽ വാറുവിള വീട്ടിൽ 24 കാരനായ ജയൻ, ഇരവിപുരം ആരതി ഭവനിൽ 33കാരനായ സുജിത്ത് എന്നിവരെ  കൊല്ലം ഈസ്റ്റ് പൊലീസ് നേരെത്തേ അറസ്റ്റു ചെയ്തിരുന്നു. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അനാശാസ്യത്തിൽ ഏർപ്പെടുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സന്ധ്യ മയങ്ങിയാൽ ചിന്നക്കട ക്ലോക്ക് ടവറിന് സമീപം, കെഎസ്ആർടിസി ലിങ്ക് റോഡ്, ആശ്രാമം മൈതാനം എന്നിവിടങ്ങളിലാണ് അനാശാസ്യ പ്രവർത്തനം നടക്കുന്നത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.ബി.വിജയന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഷാഫി, എസ്.ഐ. മാരായ ദിൽജിത്, രാജ്മോഹൻ, ജയലാൽ  സി.പി.ഓ. മാരായ സുനിൽകുമാർ, അഭിലാഷ്, രാജഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Post a Comment

0Comments
Post a Comment (0)