കണ്ണില്ലാത്ത ക്രൂരത !! കൊല്ലം പട്ടാഴിയിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ അമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0
കൊല്ലം പട്ടാഴിയിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ അമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. 



പെറ്റമ്മ ദൈവത്തിനു തുല്യമാണെന്നാണ് പറയുന്നത് എന്നാൽ  ഇത്തരക്കാർക്ക് അമ്മ എന്ന വാക്കുപോലും ഉച്ചരിക്കുവാനുള്ള അർഹതയില്ല. അത്ര ക്രൂരമായാണ് പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച  അമ്മയെ ഈ മകൻ മർദ്ദിച്ചത്. അമ്മമാരെ ഉപദ്രവിക്കുന്ന മക്കളുടെ എണ്ണം ദിനംപ്രതി നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്. ഇത്തരത്തിലുള്ളവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാത്തതാണ് ഇതുപോലെ പെറ്റമ്മയോട് ക്രൂരത കാണിക്കുന്നവർക്ക് പ്രേരണയാകുന്നത്. 

പട്ടാഴി ഗ്രാമപഞ്ചായത്തിൽ മൈലാടും വാർഡിൽ പനംതോട്ടത്തിൽ മേലേതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരസമ്മയെ യാണ് ഇന്നലെ രാത്രി 7 മണിയോടെ മദ്യലഹരിയിൽ എത്തിയ ഏകമകൻ സന്തോഷ് അതിക്രൂരമായി മർദ്ദിച്ചത്. മദ്യലഹരിയിലായിരുന്ന സന്തോഷ് കമ്പുകൊണ്ട് സരസമ്മയുടെ കയ്യിൽ അടിക്കുകയും കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ആയിരുന്നു. നാട്ടുകാർ കുന്നിക്കോട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് SHO യുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊലിക്കുന്ന  അവസ്ഥയിലായിരുന്ന സരസമ്മയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുമുൻപും സന്തോഷ് അമ്മയെ  ക്രൂരമായി മർദ്ധിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുചെവികൾക്കും കേൾവിക്കുറവുളള അമ്മയ്ക്ക് നേരെയാണ് ഏകമകൻ സന്തോഷിന്റെ ക്രൂരത ഇന്നലെ പട്ടാഴിയിൽ അരങ്ങേറിയത്. കുന്നിക്കോട് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.  പ്രതിയായ സന്തോഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.  

Post a Comment

0Comments
Post a Comment (0)