കാറിനുള്ളിൽ ക്രൂര മർദനം പെണ്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി

0

തിരുവനന്തപുരം : മദ്യപിച്ച് അർധബോധാവസ്ഥയിലായ യുവാവ് കാറിനുള്ളിൽ പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. നാട്ടുകാർ കാർ തടഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചർച്ചയായ വേളയിൽ നടന്ന സംഭവം തലസ്ഥാനത്തു ഞെട്ടലായി. ഇന്നലെ രാത്രി എട്ടോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.
ഇതിനിടെ യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റം. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. ഇതിനിടെ സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഒടുവിൽ പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി.

ഐടി മേഖലയിൽ ജോലിയുള്ള യുവതിയും യുവാവും സുഹൃത്തുക്കളാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെ താമസ സ്ഥലത്തു നിന്നു കൂട്ടിയ ശേഷം കാറിൽ വച്ച് അപമര്യാദയായി പെരുമാറിയതാണ് പെൺകുട്ടി ബഹളം വയ്ക്കാൻ കാരണമെന്ന് മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹന�

Post a Comment

0Comments
Post a Comment (0)