ജില്ലയിൽ നിരവധിയാളുകളാണ് വാടകയുടെ പേരിൽ പീഡനം നേരിടുന്നത്.

0
കൊല്ലം : സംസ്ഥാനത്ത ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ മുതൽ അടച്ചിട്ടിരിക്കുന്ന വാടക സ്ഥാപനങ്ങളിൽ നിന്നും വാടക വാങ്ങിക്കരുതെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടും കെട്ടിട,കട,വസ്തു ഉടമകൾ ഇപ്പോൾ വാടകയുടെ പേരിൽ സ്ഥാപനം വാടകക്ക് എടുത്തവരെ മാനസികമായി പീഡിപ്പിക്കുന്നു. കഴിഞ്ഞ ഒരുമാസമായി പൂർണമായി അടച്ചിട്ടിരിക്കുന്ന ഒരു രൂപ പോലും വിറ്റുവരവില്ലാത്ത സ്ഥാപനം നടത്തുന്നവർ സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റുകളും മറ്റും ഉപയോഗിച്ച് വിശപ്പകറ്റുമ്പോളാണ് വാടകയുടെ പേരിൽ പീഡനം. വാടക നല്കിയില്ലെങ്കിൽ കടകൾക്കുമേൽ മറ്റു ലോക്കുകൾ ഇട്ടു പൂട്ടുമെന്നും,സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തു വിൽക്കുമെന്നും,ഇല്ലെങ്കിൽ സ്ഥാപനം ഒഴിയണമെന്നും പറഞ്ഞു ഉടമകൾ വാടകക്കാരുടെ വീടുകളിലും മറ്റും പോയി ഭീഷണി പെടുത്തുകയും ചെയ്യുന്നു. കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധി ആളുകളെയാണ് ഇങ്ങനെ ഭീഷണിപെടുത്തുന്നത്. ലോണുകളും, കടവുമെടുത്ത സഥാപനം നടത്തുന്നവരാണ് ഭൂരിപക്ഷവും. വാടകയുടെ പേരിലുള്ള പീഡനം കൂടിയാകുമ്പോൾ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നാണ് പല സ്ഥാപനങ്ങൾ നടത്തുന്നവർ പറയുന്നത്. ട്രിപ്പിൾ ലോക്ക് ഡൌൺ ഉള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. വാടകവിഷയം മുൻസിഫ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ പോലീസ് ഈ വിഷയത്തിൽ ഇടപെടുകയുമില്ല. കോടതി അവധി ആയതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. അധികൃതരുടെ കണ്ണ് തുറന്നു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മരണത്തോടൊപ്പം വാടകയുടെ പേരിലുള്ള വാടകക്കാരുടെ ആത്മഹത്യയുമുണ്ടാകും. അധികൃതർ വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വാടക കരാറുകാർ

Post a Comment

0Comments
Post a Comment (0)