യു.പിയിൽ മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദനം, താടി മുറിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോനിയിൽ പള്ളിയിലേക്ക് പോയ മുസ്ലിം വയോധികനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.

ജൂൺ അഞ്ചിനായിരുന്നു സംഭവം. ഇതിൻെറ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അബ്ദുസ്സമദ് ഓട്ടോറിക്ഷയിൽ പോകുേമ്പാൾ ആക്രമകാരികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സമീപത്തെ വനപ്രദേശത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചു. റൂമിൽ പൂട്ടിയിട്ട ശേഷം ജയ് ശ്രീ റാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആക്രോശിച്ചു. ഇതിന് വിസമ്മതിച്ചതോടെ വടികൊണ്ട് മർദിക്കുന്നത് വിഡിയോയിൽ കാണാം.

സമദ് പാകിസ്താൻ ചാരനാണെന്നും അക്രമകാരികൾ പറയുന്നുണ്ട്. മൂന്നുപേർ ചേർന്നാണ് ആക്രമിക്കുന്നത്. ഇതിൽ ഒരാൾ സമദിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും താടി മുറിക്കുകയും ചെയ്തു.

Post a Comment

0Comments
Post a Comment (0)