രോഗികളെ മാറ്റാന്‍ അനുമതി വേണം, രേഖകളും ഹാജരാക്കണം; വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍

0
കവരത്തി : ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. രേഖകളും ഹാജരാക്കണം. നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു.
അതേസമയം കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് ഭരണകൂടം കത്ത് നല്‍കിയിട്ടുണ്ട്.

ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമര്‍ശനം. നിലവില്‍ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയും ഇന്‍റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സമിതികളില്‍ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു. ഈ സമിതികളെ നേരത്തെതന്നെ ഇല്ലാതാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് കൊണ്ടുവന്നിട്ടുണ്ട്.

എന്നാല്‍ ഇതില്‍ സ്വദേശികളോ, ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം സ്വന്തക്കാരെ വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമിക്കുന്നതിന്‍റെ ഭാഗമായ നടപടിയെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. പ്രശനത്തില്‍ പരസ്യ പക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം. ഇതിനായി ഓണ്‍ലൈന്‍ വഴിനാളെ സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്.

Post a Comment

0Comments
Post a Comment (0)