കൊല്ലം : ഇരവിപുരം 38 ഡിവിഷനിലാണ് ഇത്തരത്തിലൊരു വിചിത്ര സംഭവം അരങ്ങേറിയത് ലോകമെങ്ങും കൊവിഡ് മഹാമാരിക്കെതിരെ പോരാടി കൊണ്ടിരിക്കുമ്പോൾ അൽപ്പനേരത്തെ സന്തോഷത്തിനായി നൂറുകണക്കിനാളുകളുടെ ജീവനെ പണയപ്പെടുത്തി ഡാൻസും പാട്ടും കല്യാണ ആഘോഷവും.
കൊവിഡിൻ്റെ അതിതീവ്രവ്യാപനം നിലനില്ക്കുന്ന ഇരവിപുരം തെക്കുംഭാഗം തീരദേശ ഭാഗത്താണ് ഇരവിപുരം മുപ്പത്തിയെട്ടാം ഡിവിഷൻ കൗൺസിലർ സുനിൽ ജോസിൻ്റെ സഹോദരനെന്ന് ആരോപിക്കുന്നയാൾ ഇത്തരത്തിൽ ഒരു കല്യാണാഘോഷം നടത്തിയത്. ഡാൻസിനും പാട്ടിനും ഒപ്പം ആടിയവരാരും അവരാരും യാതൊരുവിധ പ്രോട്ടോകോളും പാലിച്ചില്ല എന്ന് മാത്രമല്ല സംഘത്തിൽൽ പ്രായമായവരെയും പങ്കെടുപ്പിച്ചതായി വീഡിയോദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതി പട്ടികയിൽ ചേർത്തേക്കാമെന്നാണ് വിവരം.
അതേസമയം പരാതി കൊടുത്തയാളെ തേടി പ്രദേശത്ത് ഒറ്റപ്പെട്ട അക്രമങ്ങൾ ഉണ്ടായതായി ആരോപണം ഉയരുന്നു