കഴിഞ്ഞ ഏഴ് വർഷമായി അധികൃതരെ മാത്രമല്ല ഒരു നാടിന് മുഴുവൻ ടി.എസ് സീമ ഡോക്ടറായിരുന്നു; പക്ഷെ ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായതോടെ സസ്പെൻഷൻ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത് തിരുത്താൻ കഴിയാത്ത തെറ്റ്

0
ഈ അന്വേഷണത്തിന് തുടക്കം കുറിച്ചത് ഒരച്ഛനാണ് കുഞ്ഞ് നഷ്ടപ്പെട്ട ഒരച്ഛൻ.  വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആനുകൂല്യത്തിലാണ് ഇവർ വനിതാ ഗൈനക്കോളജിസ്റ്റായി ആരോഗ്യ വകുപ്പിൽ ജോലി നേടിയത്. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി.എസ്.സീമയുടെ സർട്ടിക്കറ്റുൾ വ്യാജമാണെന്ന് വിദഗ്ദ സമിതി കണ്ടെത്തുകയായിരുന്നു.

പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനിൽ ടി.സാബു നൽകിയ പരാതിയെത്തുടർന്നാണു നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്.

സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബർ 11നു ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടർന്നാണ്, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്.

തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു പരാതി നൽകി. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്പെൻഷൻ. ഡോ.ടി.എസ്.സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്. ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു

Post a Comment

0Comments
Post a Comment (0)