കൊല്ലം : കോവിഡിനൊപ്പം തന്നെ സംസ്ഥാനത്ത് ആശങ്ക വിതച്ച് ബ്ലാക് ഫംഗസ് രോഗബാധിതർ കൂടുന്നു. ഇന്നലെ നാല് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം ഏഴായി. പരിശോധന ഊര്‍ജിതമാക്കുമെന്നും ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 11 പേരില്‍ മൂന്ന് പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എറണാകുളത്തു 2 പേര്‍ ചികിത്സയിലുണ്ട്.
കൊല്ലത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
എറണാകുളം, കോട്ടയം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെ മരണം ആണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ എറണാകുളം സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്. ഇതോടെ സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ച്‌മരിച്ചവരുടെ എണ്ണം ഏഴായി.